Tuesday, February 8, 2011

സൗമ്യ! അവളും എന്റെ അനുജത്തിയായിരുന്നു

പാസഞ്ചര്‍ ട്രെയ്‌നില്‍ രണ്ടു തവണ ഞാനും യാത്ര ചെയ്തിട്ടുണ്ട്. രാത്രി, അതും തനിച്ച്. ഉള്ളില്‍ ഒരേ ഒരു വിചാരം മാത്രമായിരുന്നു അന്നൊക്കെ ധൈര്യം തന്നത്, ഇത് എന്റെ നാടല്ലെ, ജബല്‍പ്പൂരോ, ചമ്പലോ ഒന്നുമല്ലലോ. ഓഫീസിലെത്തിയെ സായാഹ്നപത്രത്തില്‍ നിന്ന് ആ വാര്‍ത്ത തീര്‍ത്തും സങ്കടത്തോടെയാണ് വായിച്ചത്. രാത്രിയും പിന്നീടു വന്ന പകലുമൊന്നും ഒരാശ്വാസവും തന്നില്ല. ആ ഒറ്റെക്കൈയനെ പിടികൂടിയോ എന്നായിരുന്നു അറിയേണ്ടിയിരുന്നത്. അയാളെ പിടികൂടി എന്നറിഞ്ഞപ്പോള്‍ ഏറെ സന്തോഷം തോന്നിയെങ്കിലും പെണ്‍കുട്ടിയുടെ സഹയാത്രികര്‍ കാണിച്ച അലംഭാവത്തിലാണ് ഏറെ വേദന തോന്നിയത്. മറ്റൊരുയാത്രക്കരാന്‍ ഒരു പെണ്‍കുട്ടി താഴേക്കുചാടിയതായി അറിയിച്ചിട്ടും നിസംഗ്ഗരും നിര്‍മ്മമരുമായി തങ്ങളുടെ സീറ്റില്‍ തന്നെ ഉറച്ചു പോയ നായിന്റെ മക്കളെ വേറെ ഒരു പേരിലും എനിക്ക് വിളിക്കാന്‍ തോന്നുന്നില്ല.
ആരെങ്കിലും ഒരാള്‍ ചങ്ങല വലിച്ചാല്‍ മതിയായിരുന്നു. 20 മിനിറ്റോളം നിര്‍ത്തിയിട്ട ട്രെയിന്‍ പുറപ്പെട്ടതേ ഉണ്ടായിരുന്നുള്ളൂ. വണ്ടി പതുക്കെയാണ് നീങ്ങിയിരുന്നത്. ഒരു പക്ഷെ തീവണ്ടി നിന്നിരുന്നെങ്കില്‍ പ്രതി ഭയപ്പെട്ട് പിന്‍തിരിയുമായിരുന്നു. പ്രതി മൂന്നു തവണ തലനിലത്തിടിച്ചാണ് പെണ്‍കുട്ടിയുടെ ബോധം നഷ്ടപ്പെടുത്തിയത്. ഇത്തരം ചിന്തകള്‍ എന്നെ ഉറക്കാതെ അലട്ടിക്കൊണ്ടിരുന്നു.

വാര്‍ത്ത വായിക്കുമ്പോള്‍ എന്റെ ചേച്ചിയെയും അനിയത്തിയെയും കൂട്ടുകാരികളെയുമൊക്കെയാണ് എനിക്ക് ഓര്‍മ വന്നത്. ഒരു സഹായത്തിനായി ആര്‍ത്തു വിളിക്കുന്ന അവരുടെ മുഖം ഇപ്പോഴും കണ്ണില്‍ നിന്ന് മായുന്നില്ല. ഒരു പക്ഷെ ഞാനായിരുന്നെങ്കിലോ? ഒരു തരം ഭയം കാലിനടിയില്‍ നിന്നും ഇരച്ചുകയറുന്നതു പോലെ.

06-02-2011


അമ്മയുടെ കര്‍ശന നിര്‍ദ്ദേശമായിരുന്നു മൂന്നുമണിക്ക് ശേഷം കോഴിക്കോടിന് പോകേണ്ടെന്ന്. പൊതുവെ അതൊന്നും അനുസരിക്കാത്ത ഞാന്‍ അന്ന് എന്തോ അമ്മ പറഞ്ഞതു കേട്ടു. ഇരുട്ടു വീഴാന്‍ തുടങ്ങുമ്പോഴേക്കും ഒരു തരം പേടിയാണ്. റോഡില്‍ കാണുന്ന തമിഴന്‍മാരെയും ഉത്തരേന്ത്യക്കാരെയും ഒറ്റടയിക്ക് കൊല്ലാന്‍ തോന്നും, ഓഫീസിലെ ടോയ്‌ലറ്റില്‍ പോകാന്‍ പോലും ഇപ്പോള്‍ കൂട്ടുവേണം. സ്വന്തം കൂട്ടുകാരെ പോലും ഭയക്കേണ്ട അവസ്ഥ. മൂന്നുമണിയോടെ പീഡനത്തിന് ഇരയായ പെണ്‍കുട്ടി മരിച്ചു എന്ന് ഒരു കൂട്ടുകാരി വിളിച്ചു പറഞ്ഞു. അവള്‍ക്ക് ആ തമിഴനോടുള്ള അരിശ്ശം തീരുന്നില്ല. ടി വി വച്ചപ്പോള്‍ മനസ്സിലായി അവളുടെ പേര് സൗമ്യയെന്നാണ്. അത്തരമൊരു കാട്ടാളനെ നേരിടാനൊന്നും കെല്‍പ്പില്ലാത്ത ഒരു പാവം കുട്ടിയാണെന്ന് ആ ഫോട്ടോ കണ്ടാല്‍ തന്നെയറിയാം. ആ അമ്മയുടെ സങ്കടം, അനിയന്റെ കരച്ചില്‍, അച്ഛന്റെ വിങ്ങിപ്പൊട്ടല്‍ എല്ലാം ഇപ്പോഴും തൊണ്ടയില്‍ കുരുങ്ങിനില്‍ക്കുന്നു.

ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കും. ഗോവിന്ദചാമിമാരെ പോലുള്ള പീഢകര്‍ ഇനിയും ജനിക്കും. സൈമ്യമാര്‍ ഇനിയും മരിക്കും. എന്നാലും ചിലകാര്യങ്ങള്‍ നമുക്ക് ഓര്‍ത്തിരിക്കാം. തങ്ങളുടെ പെണ്‍മക്കളെ നൃത്തവും പാട്ടു പഠിപ്പിക്കുന്ന അതേ താല്‍പ്പര്യത്തോടെ കാരട്ടെയും മറ്റു ആയോധന കലകളും പഠിപ്പിക്കുക, പെണ്‍കുട്ടികള്‍ ഹാന്റ് ബാഗില്‍ ഡിയോസ്‌പ്രേയൊടൊപ്പം ഒരു കുരുമുളക് സ്‌പ്രേയും (800 രൂപ വരും) കണ്ണാടിക്ക പകരം ഒരു ചെറിയ കത്തിയും കരുതണം. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ ഭയം തോന്നാമെങ്കിലും സംയമനം പാലിച്ച് അവന്റെ 'പീഡനയന്ത്ര'ത്തിനിട്ട് ഒറ്റ ചവിട്ടു കൊടുക്കാന്‍ നോക്കണം.

ഇപ്പോള്‍ നമ്മള്‍ സുരക്ഷിതരെല്ലെന്ന ബോധം എപ്പോഴും മനസ്സില്‍ ഉണ്ടാവണം. ഒരാഴ്ചകൊണ്ട് മറന്നു പോകേണ്ട ഒരു സംഭവമായി സൗമ്യയുടെ ദുരന്തം മാറരുത്. ഒരിക്കലും പരസ്പരം കണ്ടിട്ടില്ലെങ്കിലും, സംസാരിച്ചിട്ടില്ലെങ്കിലും ഇനിയൊരിക്കലും കാണില്ലെങ്കിലും സൗമ്യ അവളും എന്റെ അനുജത്തിയായിരുന്നു.